Wednesday, February 6, 2008

കല്ല്യാണം മുടക്കികള്‍

"മടുത്തു...........ഇനി വയ്യ.....ഇതെത്രമത്തെ ആലോചനയാ മുടങ്ങുന്നത്.............." ആണ്‍/പെണ്‍ വീട്ടുകാര്‍ക്ക് ഈ കല്ല്യാണം വേണ്ടാത്രേ ! ഈ പല്ലവി ഒരിക്കലെങ്കിലും കേള്‍ക്കാത്തവരുണ്ടാവില്ലെന്നു കരുതുന്നു.അതിന്റെ പിന്നില്‍ നടക്കുന്ന കളികള്‍ നിങ്ങള്‍ പലരും ആലോചിച്ചിട്ടുണ്ടാകും, അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചിലരെ നമുക്ക് അറിയാം, അവരെ നമുക്ക് ഒരു പേരിടാം" കല്ല്യാണം മുടക്കികള്‍"
മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കാത്തവര്‍ ,അല്ലെങ്കില്‍ നമുക്ക് ചുറ്റുമുള്ളവര്‍ വേദനിക്കുന്നത് ഒരു ഹരമായിട്ടുള്ളവര്‍ ഇങ്ങനെ പലതായിട്ടും നമുക്ക് വ്യാഖ്യാനിക്കാം.ഇതില്‍ നമുക്കറിയുന്ന പലരും ഉള്‍പ്പെടാം.വീട്ടുകാര്‍, അയല്‍ക്കാര്‍,കടക്കാര്‍,ബന്ധുക്കള്‍,സഹോദരങ്ങള്‍,സുഹൃത്തുക്കള്‍ തുടങ്ങിയവര്‍.സാഹചര്യമനുസരിച്ച് ഓരോരുത്തരും കല്ല്യാണം മുടക്കികളാകുന്നു.
പാരമ്പര്യം പറഞ്ഞുവരുമ്പോള്‍........................
വാതോരാതെ സംസാരിക്കുന്ന കാരണവന്മാര്‍ ,അച്ചന്മാര്‍ ആദ്യത്തെ കൂടിക്കാഴ്ച്ചയില്‍ തന്നെ കുടുമ്മ്പത്തിന്റെ പരമ്പര്യം മൊത്തത്തില്‍ പറയുമ്പോള്‍ വന്നവര്‍ക്ക് ഒരു മടുപ്പ് അനുഭവപ്പെടുന്നു.അതൊരു പരിധിവരെ കല്ല്യാണം മുടക്കത്തിന് കാരണമാകുന്നു.മറ്റൊന്ന് സമ്പത്തിനോടുള്ള അമിതമായ താല്പര്യമാണ്.പെണ്ണിന്റെ/ചെറുക്കന്റെ അച്ചന് എത്ര സ്വത്തുണ്ട്,എത്ര സ്ഥലമുണ്ട്,കൃഷി,സ്വര്‍ണ്ണം,ജോലി ഇങ്ങനെ നീണ്ടൂപോകുന്നു അവരുടെ ലിസ്‌റ്റ്.
അവര്‍ വല്ല്യ പുള്ളികളാ...................................
എത്ര നല്ല അയല്‍ക്കാരണേലും തങ്ങളേക്കാള്‍ മികച്ചത് മറ്റുള്ളവര്‍ക്ക് ലഭിക്കരുതെന്ന അത്യാഗ്രഹം.ചുറ്റുവട്ടം നിരീക്ഷിക്കാനെത്തുന്ന ചെറുക്കന്റെ /പെണ്ണിന്റെ വീട്ടുകാര്‍ അയല്‍ വീടുകളിലോ,അടുത്ത കടകളിലോ കയറി ഗുണദോഷങ്ങള്‍ തിരക്കാറില്ലേ? പലപ്പോഴും അവര്‍ക്കുകിട്ടുന്ന ഉത്തരം "അവര്‍ വല്ല്യ പുള്ളികളാ.......നിങ്ങള്‍ക്ക് അവരോടു മുട്ടാന്‍ പറ്റില്ല എന്ന വാക്ക് പല കല്ല്യാണങ്ങളും മുടങ്ങാന്‍ കാരണമാകുന്നു.
ബന്ധുക്കള്‍ ശത്രുക്കള്‍.................................
തങ്ങളേക്കാള്‍ മികച്ചത് മറ്റോരാള്‍ക്ക് കിട്ടരുതെന്ന മോഹം പലപ്പോഴും കല്ല്യാണം മുടക്കുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നു.മറ്റൊന്ന് സഹോദരന്മായിരിക്കാം,തെക്കു വടക്കു നോക്കിനടക്കുന്നതല്ലാതെ കല്ല്യാണം നടത്തികൊടുക്കാന്‍ അവര്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല.
കണ്ണാടി നന്നായാല്‍.......................................
സുഹൃത്തുക്കള്‍ രണ്ടു തരത്തിലാണ് ഒന്ന് മന:പൂര്‍‌‌വ്വം കുറ്റം കണ്ടെത്തുന്നവര്‍, നിറം പോരാ,ഭംഗിപോരാ,മുടി നീളം പോരാ,തുടങ്ങി തടി,നീളംഎന്തിനും കുറ്റം പറയുക."പ്രധാന വിനോദം ഒരു ദിവസം എത്ര വീട്ടില്‍ നിന്ന് ചായ കഴിക്കാം"എന്നാതാണ്.
മറ്റു ചില സുഹൃത്തുക്കള്‍ ,കൂട്ടുകാരന് ഇഷ്ടമില്ലാത്തതാണെങ്കില്‍ നല്ല പിള്ള ചമഞ്ഞ് വിവാഹം മുടക്കുക.അത് ചിലപ്പോള്‍ പല കഥകള്‍ മെനഞ്ഞാവാം."അവള്‍ കൊള്ളില്ല, അവളെ ഞാനൊരിക്കല്‍ അവളെ വളച്ചതാ,കോളേജില്‍ പടിക്കുമ്പോള്‍ അവള്‍ ആണ്‍പിള്ളേരോടു മാത്രമേ കൂട്ടുകൂടത്തുള്ളു,പറയുന്ന കൂട്ടുകാരന്‍ ഒരിക്കല്‍ പോലും ആ കുട്ടിയെ കണ്ടീട്ടുണ്ടാവില്ല,പക്ഷെ ഒരു രസത്തിന് പറഞ്ഞു പരത്തുന്നത് ഒരു രസമായിരിക്കാം.അതിന്റെ ഭവിഷത്ത് അനുഭവിക്കുന്നതോ അപമാനിക്കപ്പെടുന്ന കുട്ടിയും വീട്ടുകാരും. ചിലപ്പോള്‍ സ്വന്തം കൂട്ടുകാരനെ രക്ഷിക്കാനും ചിലര്‍ കല്ല്യാണം മുടക്കികളായി മാറുന്നു.
ഇതിന്റെയൊക്കെ ഒരു പൊതു സ്വഭാവമെടുത്താല്‍ വെറുമൊരുമനോരോഗമണെന്ന് കണ്ടെത്താം. "മറ്റുള്ളവരുടെ വേദനയില്‍ ആനന്ദം".പലരുടേയും അനുഭവങ്ങള്‍ ,ഞാന്‍ എന്റെ ചുറ്റുപാടില്‍ നിന്ന് അറിഞ്ഞവ ഇവയെല്ലാം കൂട്ടിചേര്‍ത്തു ചെറിയ കുറിപ്പ് അതുമാത്രമാണിത്.

No comments: