Monday, June 29, 2009

ഞാന്‍ ചോദിച്ചത്‌

എനിക്ക് ചിറകുകള്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല .
അതറിഞ്ഞപ്പോള്‍ പറക്കാന്‍ അതിരുകള്‍ ഇല്ലാത്ത ആകാശം വേണമെന്ന് തോന്നി.
പക്ഷെ ,ഞാന്‍ ചോദിച്ചത്‌ ചിറകു വിരിക്കാന്‍ ഇത്തിരി സ്ഥലം മാത്രമായിരുന്നു.
വിരലുകള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍
ചിത്രമെഴുതാന്‍ ഏഴു നിറങ്ങളും വേണമെന്നുതോന്നി .
പക്ഷെ ,ഞാന്‍ ഒരു കടലാസും പെന്‍സിലും മാത്രമാണ് ചോദിച്ചത്‌ .
അക്ഷരങ്ങള്‍ അറിഞ്ഞു തുടങ്ങിയപ്പോള്‍ ,
കരള്‍ പിളര്‍ന്നു ഊറിയ കവിതകള്‍ എഴുതാന്‍
ഒരു ജന്മം മുഴുവന്‍ വേണമായിരുന്നു.
ഞാന്‍ പക്ഷെ ചോദിച്ചത്‌
ഒരു രാത്രിയുടെ ആദ്യ യാമം മാത്രമായിരുന്നു.
കാലുകള്‍ ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍
നടക്കുവാന്‍ ആരും ഇതുവരെ നടക്കാത്ത
ഒറ്റവഴി വേണമെന്ന് തോന്നി .
പക്ഷെ ,ഞാന്‍ ചോദിച്ചത്‌ നിവര്‍ന്നു നില്ക്കാന്‍ ഇത്തിരി
മണ്ണ് മാത്രം ..........
എന്നാല്‍ ഇതൊന്നും നിങ്ങള്‍ എനിക്ക് തന്നില്ല .
പക്ഷെ ,അതിന്റെ പേരില്‍
എന്നില്‍ പരന്നൊഴുകുന്ന
അന്തമായ നീലവാനവും ,ആയിരമായിരം മഴവില്ലുകളും ,
നിലാവില്‍ കുതിര്‍ന്ന നിസ്സബ്ധ യാമങ്ങളും ,
എന്റെ സ്പര്‍സതാല്‍ ആര്ദ്രമാകുന്ന വഴികളും
എന്നില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ നിങ്ങള്‍ക്കാവില്ല .
ആര്‍ക്കുമാവില്ല.

Friday, June 26, 2009

എന്റെ പ്രാണന്‍

നീ എന്റെ പ്രാണനാണ്‌ ...........
എന്റെ ആത്മാവില്‍ ലയിച്ചുചേര്‍ന്ന പ്രാണന്‍ .
പുലര്‍കാലത്തില്‍ പുല്കൊടിയില്‍ പറ്റിചെര്‍ന്ന മഞ്ഞുതുള്ളിപോലെ.....
ആ പ്രാണനെ ഞാന്‍ അധരം കൊണ്ട് മുകര്‍ന്നു ..........
നീയെനിക്കൊരു കൂട്ടുകാരന്‍ മാത്രമല്ലല്ലോ .........
എന്റെ എല്ലാം .........എല്ലാമല്ലേ
എന്റെ പ്രാണനെന്നു പറഞ്ഞാല്‍ പിന്നെ
എന്തിനേറെ പറയാന്‍ ..........
നീയെനിക്കൊരു കൂട്ടുകാരന്‍ മാത്രമായിരുന്നെങ്കില്‍
നീയെന്നെ ഉപേക്ഷിച്ചു പോകുമോ എന്ന് ഞാന്‍ ഭയന്നേനെ.
നീ ഒരിക്കലും എന്റെ നിഴലല്ല .
അതുകൊണ്ടുതന്നെ നിന്നെ എന്റെ കാല്ച്ച്വട്ടിലോതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .
നീയെന്റെ കാഴ്ചയോ ,ലോകമോ അല്ല .
കാരണം നീയെന്റെ അടഞ്ഞ കണ്പോലകള്‍ക്കുള്ളിലെ
ഇരുളില്‍ മറയുകയോ ,പൂക്കളെപ്പോലെ കൊഴിയുകയോ ,
പുഴപോലെ വരളുകയോ ചെയ്യുന്നില്ല.
നീയെന്റെ സബ്ദമല്ല.
എന്തെന്നാല്‍ ഒരു പരാതിചീളുപോലും എന്റെ കാതുകളില്‍ തരപ്പിക്കുകയോ,
എന്റെ കാതിലൊരു തേങ്ങലായ്‌ അടങ്ങുകയോ നീ ചെയ്തില്ല .
നീ എന്റെ ആഗ്രഹമല്ല .
കാരണം ....എന്തെങ്കിലും നേടുവാന്‍ വേണ്ടി എന്നെ ചിട്ടപ്പെടുതണമെന്നും,
സഫല്യമെത്താതെ നീയെന്നില്‍നിന്നും പിരിഞ്ഞുപോകനമെന്നും
ഞാന്‍ ആഗ്രഹിക്കുന്നില്ല .
നീയെന്റെ കര്‍മ്മമോ ധര്‍മ്മമോ അല്ല.
എനിക്കുവേണ്ടി പ്രത്യേകിചെന്തെന്കിലും
ചെയ്തുതീര്‍ത്തു നീ നിസ്വസിക്കുന്നതും ,
ചെയ്യേന്ടതിനായി ശ്രധകൂര്‍പ്പിക്കുന്നതും എനിക്കിഷ്ടമല്ല.
പക്ഷെ.......നീയെന്റെ പ്രാണനാണ്‌
എന്റെ കന്നടഞ്ഞാലും ,എന്നെ ചിതലരിച്ചാലും
ഞാന്‍ മന്നായോ ,ചാരമായോ മാറിയാലും എന്നെ പിരിയാത്ത
എന്റെ പ്രാണന്‍ ........
മേഘങ്ങള്‍ക്ക് ഭംഗികൂട്ടുന്ന വെള്ളിരേഖപോലെ
എനിക്ക് ഭംഗിയേകുന്ന എന്റെ പ്രാണന്‍ .
പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങളുടെ ഇടയിലേക്ക് എന്റെ പ്രാണന്‍
സ്വാതന്ത്ര്യം തേടിപ്പരക്കുംപോളും ,
ഉണര്തുപാട്ടുപോലെ എന്റെ കൂടെയുള്ള പ്രാണന്‍ ....
മേഘച്ചുരുലുകല്‍ക്കുള്ളിലിരുന്നു പൂക്കളെയും
പുല്‍നാമ്പുകളെയും പുഴകളെയും കാണുന്ന എനിക്ക് ചൈതന്യമേകുന്ന
എന്റെ പ്രാണന്‍ ...

എന്റെ പ്രണയം

പ്രണയത്തിന്റെ ആദ്യ നാളുകള്‍
അടുക്കാന്‍ ഏറെ കൊതിച്ച ആ നാളുകളിലോക്കെയും
അകന്നിരിക്കാനായിരുന്നു നമ്മുടെ വിധി .
പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയി......
തനിച്ചിരിക്കാന്‍ കിട്ടിയ അവസരങ്ങളിലോക്കെയും.........
നീ എന്റെ കാതില്‍ പറഞ്ഞു,എന്നോടുള്ള നിന്റെ പ്രണയത്തിനു അവസാനമില്ലെന്ന്.
ഒരിക്കലും അതുണ്ടാവല്ലെന്നു ഞാന്‍ ആഗ്രഹിച്ചു.
അത്രയേറെ നിന്നെ ഞാന്‍ സ്നേഹിച്ചു.
നാളുകളേറെ കഴിഞ്ഞു.
തിരക്കേറിയ ജീവിതവഴികളില്‍ നീയും തിരക്കിലകപ്പെട്ടിരിക്കണം .
നിമിഷത്തിന്റെ പകുതിപോലും നിന്നെ പിരിയാന്‍ വയ്യാത്ത
എന്നോട് ഒരിക്കല്‍ നീ പറഞ്ഞു.
രാത്രിയിലെ ഏകാന്തത സീലമാക്കണമെന്ന്........
ഇരുളിനെ പേടിയായിരുന്ന ഞാന്‍ അന്നുമുതല്‍ അതിനെ സ്നേഹിച്ചുതുടങ്ങി.
അങ്ങനെ രാവിന്‍റെ തണുപ്പില്‍ തനിച്ചുറങ്ങിയ രാത്രികളിലോന്നില്‍
നീയെന്നെ വിളിച്ചുണര്‍ത്തി ...................
എപ്പോഴോ എന്നോടുള്ള നിന്റെ പ്രണയം കുറഞ്ഞുതുടങ്ങിയെന്ന്
നീ പറഞ്ഞപ്പോലെക്കും വാക്കുകള്‍ ഇടരിതുടങ്ങിയിരുന്നു.
അത് തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ കണ്ണുനീരിന്റെ നിലയ്ക്കാത്ത പ്രവാഹമായി.
അപ്പോളേക്കും പകലത്തെ ജോലിഭാരം കനീര്തുടയ്ക്കാന്‍ പോലും സമ്മതിക്കാതെ
ഉറക്കമായി എന്റെ കണ്പോലകളെ താഴുകിതുടങ്ങിയിരുന്നു .
അപ്പോളും നിന്റെ നിന്റെ ഇടറിയ വാക്കുകള്‍
എന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
രാത്രിയുടെ ഏതോയാമത്തില്‍
ദുസ്വപ്നം കണ്ടുണര്‍ന്നു നിന്നെ പേരുചൊല്ലി വിളിച്ചപ്പോലെക്കും
മൊബൈലിന്റെ സബ്ദം മുഴങ്ങി ........
എന്റെ വിളികെട്ടുനര്‍നപോലെ നിന്റെ സ്വരം
അടുത്തുകെട്ടു.........തിരക്കുകല്‍ക്കൊന്നും ഒരിക്കലും
പിരിക്കാനാവാത്ത നമ്മുടെ പ്രണയത്തെ
നാമരിയുകയായിരുന്നു.
ദുസ്വപ്നങ്ങല്ള്‍ക്ക് അവധികൊടുത്ത്‌
ഒരു സുന്ദര സ്വപ്നത്തിന്റെ കുളിര്‍മയിലേക്ക് ആഴ്ന്നിരങ്ങുകയായിരുന്നു .