Tuesday, November 3, 2009

വിജയസ്മൃതിക്ക് രണ്ടു വര്‍ഷം

ഇടതു പക്ഷ ചിന്തകനും സാഹിത്യകാരനുമായ എം.എന്‍ വിജയന്‍ ഓര്‍മആയിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. പാഠം പ്രതികരണ വേദിക്ക് വേണ്ടി തൃശ്ശൂര്‍ പ്രസ്ക്ലബില്‍ പത്ര സമ്മേളനം നടത്തുന്നതിനിടയില്‍ കുഴഞ്ഞു വീണയിരുന്നുനു അദ്ധേഹത്തിന്റെ അന്ത്യം. സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം കുഴഞ്ഞു വീഴുക ആഇരുന്നു .ഭാഷ ചര്‍ച്ചയില്‍ ആണ് നമ്മുടെ രാഷ്ട്രീയ ചര്‍ച്ച. കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണമെന്ന് പറഞ്ഞത് ബെര്നാര്ദ്‌ ഷ് ആണ്. ഇതായിരുന്നു വിജയന്‍ മാഷ്‌ അവസാനമായി പറഞ്ഞത്.ജനകീയതയ്ക്കും പുരോഗതിക്കും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമൈരുന്നു അദ്ദേഹത്തിന്റേത്.
പ്രഗത്ഭനായ അധ്യാപകനും നിരവധി കൃതികളുടെ കര്‍ത്താവും ആഇരുന്നു അദ്ദേഹം. കവിതയും മനശാസ്ത്രവും, ശീര്‍ഷാസനം, മരുഭുമികള്‍ പൂക്കുമ്പോള്‍, അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍,കാഴ്ചപ്പാട്, എം എന്‍ വിജയന്‍റെ പ്രഭാഷണങ്ങള്‍,വാക്കും മനസും തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹം രചിച്ചു. വൈലോപ്പള്ളിയുടെ മാമ്പഴം, കണ്ണിഈര്‍തടം, കുടിഒഴിക്കള്‍, സഹ്യന്റെ മകന്‍ എന്നി കവിതകള്‍ക്ക് അദ്ദേഹം നല്‍കിയ വ്യാഖ്യാനങ്ങള്‍ ഏറെ ചര്‍ച്ച ചെയപ്പെട്ടവയാണ്.

ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രം, നാടന്‍ കലയുടെ സൌന്ദര്യ ശാസ്ത്രം, ഫാസിസത്തിന്റെ ചരിത്രപരമായ പരിണാമം തുടങ്ങി ആധുനിക പ്രത്യയ ശാസ്ത്രവുമായി ബന്ധപ്പെട്ട് വിജയന്‍ നടത്തിയ നിരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും കംബുല്ലതയിരുന്നു. സാഹിത്യ രംഗത്ത് ഒട്ടേറെ നല്ല സംഭവങ്ങള്‍ നല്‍കിയ വിജയന്‍ ഈ രംഗത്ത് നിന്നുമുള്ള പുരസ്കാരങ്ങള്‍ നിരസിച്ചിരുന്നു .
ദേശാഭിമാനി വീകിലിയുടെ എടിറ്റര്‍അയി പ്രവര്‍ത്തിച്ച വിജയന്‍ മാഷ്‌ പുരോഗമന കല സാഹിത്യ സഹകരണ സംഗം(പു ക സ) പ്രസിടന്ടായ് ദീര്‍ഖ കാലം പ്രവര്‍ത്തിച്ചു. 1930 ജൂണ്‍ 8 നു കൊടുങ്ങല്ലുരിനടുത്ത ലോകമലെസ്വറത്തു പതിയസ്സേരില്‍ നാരായണ മേനോന്റെയും മുല്ലിയില്‍യില്‍ കൊച്ചമ്മുവിന്റെയും മകനായാണ്‌ ജനനം.ശാരദയാണ് ഭാര്യ.പ്രശസ്ത തിരക്കഥ കൃത് അനില്‍കുമാര്‍ , ഡോക്ടര്‍ സുജാത ബാലചന്ദ്രന്‍, സുനിത രാജഗോപാല്‍ എന്നിവര്‍ മക്കളാണ് .

മലയാളി ചന്ദ്രനില്‍

ചായ ചായ ചായേയേ................
ചന്ദ്രനിലെ ഊഷര കാഴ്ചകളില്‍ മയങ്ങി നിന്ന നീല്‍ ആമ്സ്ട്രോന്ഗ് ഈ വിളികേട്ടാണ് തിരിഞ്ഞു നോക്കിയതു. പെട്ടന്നാണ് ആമ്സ്ട്രോങ്ങിന്റെ ദ്രിഷ്ട്ടിയില്‍ കൈലി മുണ്ടുമുടുത്ത് വള്ളി ബനിയന്മിട്ടു തലയ്ക്കു കെട്ടും കെട്ടി നില്‍ക്കുന്ന ആളെ കണ്ടത്.ആദ്യം ഒന്ന് പകച്ചെങ്കിലും ആമ്സ്ട്രോന്ഗ് അടുത്ത് ചെന്ന് വിവരം തിരക്കി.
who are you?
I am a pavappetta malayali. Name Rajappan.I am residing here by 3 years.running here a thattukada.
ഇത് കേട്ട ആന്മ്സ്ട്രോന്ഗ് ഞെട്ടിപൊയ്..
മലയാളികളെ കളിയാക്കി മലയാളികള്‍ തന്നെ കെട്ടി ചമച്ച കഥകളില്‍ ഒന്നണിതെന്കിലും ഇന്ന് ഇത് അര്‍ദ്ധവതൈരിക്കുകയാണ് .ചന്ദ്രനില്‍ മലയാളി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരിക്കുന്നു .ഐ എസ്. ആര്‍. ഓ ചെയര്‍മാന്‍ ആയിരുന്ന മലയാളി ഡോക്ടര്‍ ജി മാധവന്‍ നായരുടെ നേത്രുത്വത്തില്‍ നടത്തിയ ചന്ദ്രയാന്‍ പര്യവേക്ഷണം ചന്ദ്രനില്‍ ജലാംശം ഉണ്ടെന്ന സൂചന നല്‍കിയിരിക്കുകയാണ്. ഇത് ലോകമെംബാട് മുള്ള എല്ലാ മലയാളികള്‍ക്കും ഒരുപോലെ അഭിമാനിക്കാവുന്ന ഒന്നാണ്. മാത്രമല്ല പുതിയ ഐ എസ്. ആര്‍. ഓ ചെയര്‍മാന്‍ ഡോക്ടര്‍ കെ രാധാകൃഷ്ണനും മലയാളി ആണ്. ഇതിലൂടെ മലയാളികള്‍ വീണ്ടും വിവര സാങ്കേതിക വിദ്യയില്‍ തങ്ങളുടെ നിരസാനിദ്യം അറിയിച്ചിരിക്കുകയാണ്.

Sunday, July 12, 2009

പ്രണയം

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടോ ...?
മനസ് കൊണ്ടെങ്കിലും പ്രണയിക്കാത്തവര്‍ വിരളമാണ് ...
പ്രണയം ഒരു ദിവ്യാ അനുഭു‌തിയാണ് ,
അതു നുകരാന്‍ കഴിയാത്തവര്‍ ,
ഈ ഭുമിയില്‍ ഏറ്റവും സുന്ദരമായ അനുഭു‌തിയെ ആണ് നഷ്ട്ടപെടുത്തിയത് ...
പ്രണയം നിങളെ ചിരിപ്പിക്കും ,
ചിലപ്പോള്‍ കരയിപ്പിക്കും ,
മറ്റുചിലപ്പോള്‍ നിങളെ ഒരു ഭ്രാന്തനക്കും ,
പ്രണയത്തില്‍ മുങികുളിച്ചു ഗതി കിട്ടാതെ അലഞ്ഞു നടന്നു എന്നും വരം ...
എല്ലാം പ്രണയത്തിന്റെ വിഭിന്ന ഭാവങള്‍ ആണ് ...
തന്റെ പ്രിയതമക്ക് വേണ്ടി ,
ലോക അല്ഭുതങളില്‍ ഒന്നായ പ്രണയസൗതം
തീര്‍ത്ത ഷാജഹാന്‍ ചക്രവര്‍ത്തിയുടെ നാടാണ് നമ്മുടെ രാജ്യം
എന്നാല്‍ ഇന്നത്തെ പ്രണയം ഒരു നേരം പോക്കിനുള്ളത് ആയിരിക്കുന്നു ...
മൊബൈലും ,
ഇന്റ്റെര്‍ നെറ്റും പ്രണയത്തെ വില്പ്പനച്ചരക്കുകള്‍ ആക്കി മാറ്റിയിരിക്കുന്നു ....
എന്താ ശെരിയല്ലേ...?
പ്രണയ ആര്‍ദ്രമായ ഒരു ദിനം നേര്‍ന്നു കൊണ്ട് ...

Sunday, July 5, 2009

കാമുകന്‍ എഴുതിയ കത്ത്...

പ്രിയപ്പെട്ടവളേ,
മഞ്ഞുപെയ്യുന്ന ഡിസംബര്‍ മാസത്തില്‍ ഉള്ളുരുകി എനിക്ക് എഴുതേണ്ടി വരുന്നു...
പ്രണയിച്ചവനെ തനിച്ചാക്കി ഒരു ദിവസം പോകരുത്.
പിരിഞ്ഞു പോണം എന്നു തോന്നിയാല്‍ അവനെ കൊന്നു കളഞ്ഞേക്കുക.
അല്ലാതെ ആശംസാ വചനങ്ങള്‍, 'മറ്റൊരാളെ എനിക്ക് പകരമായ് സ്വീകരിച്ച് സുഖമായി ജീവിക്കണം' എന്നൊന്നും അവനോട് പറയരുത്.
അത്രയെങ്കിലും ദയ അവനോടു കാണിക്കുക.
ഒരു പുരുഷന്റെ സ്നേഹം അതി തീവ്രമാണു.

അതറിഞ്ഞ ഒരു സ്ത്രീ ഒരിക്കലും അവനെ വെറുതെ വിടില്ല.
ഒന്നെങ്കില്‍ അഗാധമായൊരു കൊക്കയിലേക്ക് ചത്തോളൂ ,
എന്നു പറയാനുള്ള ആര്‍ജ്ജവം അവള്‍ കാണിക്കണം.
അല്ലെങ്കില്‍ അവന്റെ ജീവിതം പരിഹാസ്യവും ദുരന്തപൂര്‍ണ്ണവുമായിരിക്കും.
അവളില്ലാത്തൊരു പ്രഭാതത്തിലേക്ക് കണ്ണു തുറക്കേണ്ടി വരിക.

അവനൊരു ഭ്രാന്തനാകും.
ആ ഭ്രാന്തിന്റെ തീച്ചൂളയില്‍ അവനെന്തൊക്കെ ചെയ്യും എന്ന് പ്രവചിക്കാനാവില്ല.
പ്രണയം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക..

അത് തിരിച്ചെടുക്കാനെങ്കില്‍...
അവന്റെ ജീവനെടുക്കുക..!
സ്വസ്തമായി നീ ഉറങ്ങൂ..

പ്രണയം വിളിക്കുമ്പോള്‍

പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍അവനെ അനുഗമിക്ക.
അവന്റെ വഴികള്‍ കഠിനവും ചെങ്കുത്തായതുംആണെങ്കിലും.
അവന്റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍അവന് കീഴ്വഴങ്ങുക.
അവന്റെ തൂവലുകള്‍ക്കിടയില്‍ഒളിപ്പിച്ച ഖഡ്ഗംനിങ്ങളെ മുറിവേല്‍പ്പിക്കുമെങ്കിലും .........

Saturday, July 4, 2009

എന്റെ പ്രണയത്തിന്റെ തിരുശേഷിപ്പ്

ജോലിസ്ഥലതെക്കുള്ള യാത്രകളില്‍
ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന ഒരു കാഴ്ച
ആ വാകയായിരുന്നു.
വര്‍ഷങ്ങളുടെ പഴക്കം തോന്നിക്കുന്ന ആ വാക.
വളരെ ഉയരത്തില്‍ തലയുയര്‍ത്തി
തന്നെയര്‍ക്കും തൊടാനവില്ലെന്ന തോന്നിപ്പിക്കുന്നതരതിലയിരുന്നു
അതിന്റെ നില്‍പ്പ് .......
എന്നെ ഒരുപക്ഷെ ആകര്‍ഷിച്ചിരുന്നത് അതായിരിക്കില്ല .......
അതിലെ പൂക്കള്‍ തന്നെയാവും തീര്‍ച്ച...
കാരണം വാകപ്പൂക്കള്‍ എന്നും എന്നെ അത്രയേറെ ആകര്‍ഷിച്ചിരുന്നു.
അതിന്റെ കടും ചുവപ്പ് നിറം
എന്നില്‍ ഒരുതരം ഭ്രാന്തമായ ഉന്മാദം നിറച്ചിരുന്നു എന്ന് പറയാം.
അതുകൊണ്ടാവാം ഏതിനോടും എനിക്ക് അസൂയ കലര്‍ന്ന
ആരാധനയും പ്രണയവുമൊക്കെ തോന്നിയതും .
ചുറ്റുമുള്ള വീടുകള്‍ക്ക് മേല്ക്കൂരയില്ലെന്നു തോന്നും പോലെ,
വാകയുടെ ചുവട്ടിലൂടൊരു വഴിയില്ലെന്ന് തോന്നിപ്പിക്കും പോലെ
ആരോ മുരുക്കിതുപ്പിയ പോലെ
ചുവന്നപുക്കളാല്‍ തീര്‍ത്ത പുകാലം മാത്രമായിരുന്നു അതിന്റെ ചുറ്റും.
പക്ഷെ ഞാന്‍ ആ വാകയെ ഒരുപാട്‌ സ്നേഹിച്ചിരുന്നു.
ഒരുപക്ഷെ അതിനെ എന്നും കാണാന്‍ വേണ്ടി മാത്രം ഞാന്‍
ആ വഴിയുള്ള യാത്ര മനപൂര്‍വ്വം തെരഞ്ഞെടുത്തതായിരുന്നെന്നു പറയാം.
അത്രയേറെ ഞാനതിനെ പ്രണയിച്ചിരുന്നു.
ഒരിക്കല്‍ അതിന്റെ ചുവട്ടില്‍ ബസിറങ്ങി .......
കാറ്റില്‍ പൊഴിയുന്ന പുക്കാള്‍ വരിയെടുക്കനമെന്നു ഞാന്‍ ആശിച്ചിരുന്നു ...
പക്ഷെ ഇന്നലെ അതെന്നെ കരയിച്ചു.
നിര്‍ത്താതെ പെയ്ത മഴയില്‍,
നാടിനെ വിറപ്പിച്ച കാറ്റില്‍
അത് നിലം പൊത്തി.
എനിക്ക് വേണ്ടി ഒരു പൂവ് പോലും ശേഷിപ്പിക്കാതെ
എന്റെ ആഗ്രഹങ്ങള്‍ മുഴുവന്‍ ബാക്കിയാക്കി ഇന്നലെ
അതിന്റെ ശേഷിക്കുന്ന ഭാഗവും വെട്ടിമാറ്റിയിരുന്നു.

Monday, June 29, 2009

ഞാന്‍ ചോദിച്ചത്‌

എനിക്ക് ചിറകുകള്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല .
അതറിഞ്ഞപ്പോള്‍ പറക്കാന്‍ അതിരുകള്‍ ഇല്ലാത്ത ആകാശം വേണമെന്ന് തോന്നി.
പക്ഷെ ,ഞാന്‍ ചോദിച്ചത്‌ ചിറകു വിരിക്കാന്‍ ഇത്തിരി സ്ഥലം മാത്രമായിരുന്നു.
വിരലുകള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍
ചിത്രമെഴുതാന്‍ ഏഴു നിറങ്ങളും വേണമെന്നുതോന്നി .
പക്ഷെ ,ഞാന്‍ ഒരു കടലാസും പെന്‍സിലും മാത്രമാണ് ചോദിച്ചത്‌ .
അക്ഷരങ്ങള്‍ അറിഞ്ഞു തുടങ്ങിയപ്പോള്‍ ,
കരള്‍ പിളര്‍ന്നു ഊറിയ കവിതകള്‍ എഴുതാന്‍
ഒരു ജന്മം മുഴുവന്‍ വേണമായിരുന്നു.
ഞാന്‍ പക്ഷെ ചോദിച്ചത്‌
ഒരു രാത്രിയുടെ ആദ്യ യാമം മാത്രമായിരുന്നു.
കാലുകള്‍ ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍
നടക്കുവാന്‍ ആരും ഇതുവരെ നടക്കാത്ത
ഒറ്റവഴി വേണമെന്ന് തോന്നി .
പക്ഷെ ,ഞാന്‍ ചോദിച്ചത്‌ നിവര്‍ന്നു നില്ക്കാന്‍ ഇത്തിരി
മണ്ണ് മാത്രം ..........
എന്നാല്‍ ഇതൊന്നും നിങ്ങള്‍ എനിക്ക് തന്നില്ല .
പക്ഷെ ,അതിന്റെ പേരില്‍
എന്നില്‍ പരന്നൊഴുകുന്ന
അന്തമായ നീലവാനവും ,ആയിരമായിരം മഴവില്ലുകളും ,
നിലാവില്‍ കുതിര്‍ന്ന നിസ്സബ്ധ യാമങ്ങളും ,
എന്റെ സ്പര്‍സതാല്‍ ആര്ദ്രമാകുന്ന വഴികളും
എന്നില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ നിങ്ങള്‍ക്കാവില്ല .
ആര്‍ക്കുമാവില്ല.

Friday, June 26, 2009

എന്റെ പ്രാണന്‍

നീ എന്റെ പ്രാണനാണ്‌ ...........
എന്റെ ആത്മാവില്‍ ലയിച്ചുചേര്‍ന്ന പ്രാണന്‍ .
പുലര്‍കാലത്തില്‍ പുല്കൊടിയില്‍ പറ്റിചെര്‍ന്ന മഞ്ഞുതുള്ളിപോലെ.....
ആ പ്രാണനെ ഞാന്‍ അധരം കൊണ്ട് മുകര്‍ന്നു ..........
നീയെനിക്കൊരു കൂട്ടുകാരന്‍ മാത്രമല്ലല്ലോ .........
എന്റെ എല്ലാം .........എല്ലാമല്ലേ
എന്റെ പ്രാണനെന്നു പറഞ്ഞാല്‍ പിന്നെ
എന്തിനേറെ പറയാന്‍ ..........
നീയെനിക്കൊരു കൂട്ടുകാരന്‍ മാത്രമായിരുന്നെങ്കില്‍
നീയെന്നെ ഉപേക്ഷിച്ചു പോകുമോ എന്ന് ഞാന്‍ ഭയന്നേനെ.
നീ ഒരിക്കലും എന്റെ നിഴലല്ല .
അതുകൊണ്ടുതന്നെ നിന്നെ എന്റെ കാല്ച്ച്വട്ടിലോതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .
നീയെന്റെ കാഴ്ചയോ ,ലോകമോ അല്ല .
കാരണം നീയെന്റെ അടഞ്ഞ കണ്പോലകള്‍ക്കുള്ളിലെ
ഇരുളില്‍ മറയുകയോ ,പൂക്കളെപ്പോലെ കൊഴിയുകയോ ,
പുഴപോലെ വരളുകയോ ചെയ്യുന്നില്ല.
നീയെന്റെ സബ്ദമല്ല.
എന്തെന്നാല്‍ ഒരു പരാതിചീളുപോലും എന്റെ കാതുകളില്‍ തരപ്പിക്കുകയോ,
എന്റെ കാതിലൊരു തേങ്ങലായ്‌ അടങ്ങുകയോ നീ ചെയ്തില്ല .
നീ എന്റെ ആഗ്രഹമല്ല .
കാരണം ....എന്തെങ്കിലും നേടുവാന്‍ വേണ്ടി എന്നെ ചിട്ടപ്പെടുതണമെന്നും,
സഫല്യമെത്താതെ നീയെന്നില്‍നിന്നും പിരിഞ്ഞുപോകനമെന്നും
ഞാന്‍ ആഗ്രഹിക്കുന്നില്ല .
നീയെന്റെ കര്‍മ്മമോ ധര്‍മ്മമോ അല്ല.
എനിക്കുവേണ്ടി പ്രത്യേകിചെന്തെന്കിലും
ചെയ്തുതീര്‍ത്തു നീ നിസ്വസിക്കുന്നതും ,
ചെയ്യേന്ടതിനായി ശ്രധകൂര്‍പ്പിക്കുന്നതും എനിക്കിഷ്ടമല്ല.
പക്ഷെ.......നീയെന്റെ പ്രാണനാണ്‌
എന്റെ കന്നടഞ്ഞാലും ,എന്നെ ചിതലരിച്ചാലും
ഞാന്‍ മന്നായോ ,ചാരമായോ മാറിയാലും എന്നെ പിരിയാത്ത
എന്റെ പ്രാണന്‍ ........
മേഘങ്ങള്‍ക്ക് ഭംഗികൂട്ടുന്ന വെള്ളിരേഖപോലെ
എനിക്ക് ഭംഗിയേകുന്ന എന്റെ പ്രാണന്‍ .
പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങളുടെ ഇടയിലേക്ക് എന്റെ പ്രാണന്‍
സ്വാതന്ത്ര്യം തേടിപ്പരക്കുംപോളും ,
ഉണര്തുപാട്ടുപോലെ എന്റെ കൂടെയുള്ള പ്രാണന്‍ ....
മേഘച്ചുരുലുകല്‍ക്കുള്ളിലിരുന്നു പൂക്കളെയും
പുല്‍നാമ്പുകളെയും പുഴകളെയും കാണുന്ന എനിക്ക് ചൈതന്യമേകുന്ന
എന്റെ പ്രാണന്‍ ...

എന്റെ പ്രണയം

പ്രണയത്തിന്റെ ആദ്യ നാളുകള്‍
അടുക്കാന്‍ ഏറെ കൊതിച്ച ആ നാളുകളിലോക്കെയും
അകന്നിരിക്കാനായിരുന്നു നമ്മുടെ വിധി .
പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയി......
തനിച്ചിരിക്കാന്‍ കിട്ടിയ അവസരങ്ങളിലോക്കെയും.........
നീ എന്റെ കാതില്‍ പറഞ്ഞു,എന്നോടുള്ള നിന്റെ പ്രണയത്തിനു അവസാനമില്ലെന്ന്.
ഒരിക്കലും അതുണ്ടാവല്ലെന്നു ഞാന്‍ ആഗ്രഹിച്ചു.
അത്രയേറെ നിന്നെ ഞാന്‍ സ്നേഹിച്ചു.
നാളുകളേറെ കഴിഞ്ഞു.
തിരക്കേറിയ ജീവിതവഴികളില്‍ നീയും തിരക്കിലകപ്പെട്ടിരിക്കണം .
നിമിഷത്തിന്റെ പകുതിപോലും നിന്നെ പിരിയാന്‍ വയ്യാത്ത
എന്നോട് ഒരിക്കല്‍ നീ പറഞ്ഞു.
രാത്രിയിലെ ഏകാന്തത സീലമാക്കണമെന്ന്........
ഇരുളിനെ പേടിയായിരുന്ന ഞാന്‍ അന്നുമുതല്‍ അതിനെ സ്നേഹിച്ചുതുടങ്ങി.
അങ്ങനെ രാവിന്‍റെ തണുപ്പില്‍ തനിച്ചുറങ്ങിയ രാത്രികളിലോന്നില്‍
നീയെന്നെ വിളിച്ചുണര്‍ത്തി ...................
എപ്പോഴോ എന്നോടുള്ള നിന്റെ പ്രണയം കുറഞ്ഞുതുടങ്ങിയെന്ന്
നീ പറഞ്ഞപ്പോലെക്കും വാക്കുകള്‍ ഇടരിതുടങ്ങിയിരുന്നു.
അത് തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ കണ്ണുനീരിന്റെ നിലയ്ക്കാത്ത പ്രവാഹമായി.
അപ്പോളേക്കും പകലത്തെ ജോലിഭാരം കനീര്തുടയ്ക്കാന്‍ പോലും സമ്മതിക്കാതെ
ഉറക്കമായി എന്റെ കണ്പോലകളെ താഴുകിതുടങ്ങിയിരുന്നു .
അപ്പോളും നിന്റെ നിന്റെ ഇടറിയ വാക്കുകള്‍
എന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
രാത്രിയുടെ ഏതോയാമത്തില്‍
ദുസ്വപ്നം കണ്ടുണര്‍ന്നു നിന്നെ പേരുചൊല്ലി വിളിച്ചപ്പോലെക്കും
മൊബൈലിന്റെ സബ്ദം മുഴങ്ങി ........
എന്റെ വിളികെട്ടുനര്‍നപോലെ നിന്റെ സ്വരം
അടുത്തുകെട്ടു.........തിരക്കുകല്‍ക്കൊന്നും ഒരിക്കലും
പിരിക്കാനാവാത്ത നമ്മുടെ പ്രണയത്തെ
നാമരിയുകയായിരുന്നു.
ദുസ്വപ്നങ്ങല്ള്‍ക്ക് അവധികൊടുത്ത്‌
ഒരു സുന്ദര സ്വപ്നത്തിന്റെ കുളിര്‍മയിലേക്ക് ആഴ്ന്നിരങ്ങുകയായിരുന്നു .

Sunday, May 24, 2009

പ്രണയം

പരിഭവം ചമയുബോള്‍ നിന്‍ ചൊടിയിണകളില്‍
വിടരുന്നൊരജ്ഞാത നാണം
ദേഷ്യം നടിക്കുബോള്‍ നിന്‍ കവിളിണകളില്‍
നിറയുന്നൊരാശ്വേത നിറവും
ഒന്നടുത്താല്‍ പിന്നെ ഒരുപാടു നന്മകള്‍
നിറഞ്ഞൊരു ദേവിയെപ്പോലെ
ഒരുപാടു സ്നേഹിച്ചു പോയെന്റെ മുത്തേ
മുന്‍ ജന്മ സുകൃതം പോലെ
ഇഷ്ടം നടിക്കുബോള്‍ അറിഞ്ഞു കൊണ്ടെന്തിന്
നീ എന്നില്‍ നിന്നകലുന്നു
കണ്ടിട്ടും കാണാത്ത ഭാവമായ് നീ എന്നെ
അകറ്റുവാന്‍ നോക്കുകയാണോ?
അറിയില്ല പെണ്ണേ അതെന്തുകൊണ്ടോ
അറിയാം നിനക്കതിനാവുകില്ല
കാത്തിരിക്കാം ഞാന്‍ നിനക്കായി ഇവിടെ
നമ്മളാദ്യം കണ്ടൊരീ മരത്തണലില്‍

Monday, March 16, 2009

നെറ്റിപ്പട്ടം


നെറ്റിപ്പട്ടം കെട്ടി തല ഉയര്‍ത്തി നില്‍ക്കുന്ന കൊമ്പനെ കാണാന്‍ നല്ല ചന്തമാണ്. അതുതന്നെയാണ് ആനയ്ക്ക് ധാരാളം ആരാധകരുണ്ടാവാന്‍ കാരണം. ഈ ആരാധകരാണ് ആനയെ ശല്യപ്പെടുത്തുന്നത്. ആന ഇടയുന്നത് മദപ്പാടുകൊണ്ടു മാത്രമല്ല. മദം പൊട്ടിയാണ് ആന ഓടുന്നത് എന്ന ചൊല്ല് തികച്ചും തെറ്റാണ്. ആനയ്ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ അതിനെ ആ പ്രദേശ