Wednesday, January 23, 2008

സൗപര്‍ണികാ തീരത്തൊരു നിമിഷം

"ശ്രീകൃഷ്ണ കഥകളുടെ" സൗരഭ്യംമുതിരുന് മഥുരയില്‍ തീവണ്ടി വന്നു നില്‍ക്കുന്നു.സഞ്ചരിയായ കവിയെ എതിരേറ്റതൊരു മുരളീരവമാണ്.ഒരു മുളം തണ്ടിന്റെ തുണ്ടും കയ്യിലേന്തി തുയിലുണര്‍ത്താനെന്നപോലെ മുന്നില്‍ വന്നു നില്‍ക്കുന്നു ഒരു പാവം ബാലന്‍. അവന്റെ നീട്ടിയ കൈയ്യില്‍ നാലഞ്ചു തുട്ടുകള്‍ വീഴുന്നു.വണ്ടി നീങ്ങിയ തുടങ്ങുന്നു.അവന്‍ പുറത്തേക്കിറങ്ങാന്‍ വതില്‍ക്കലേക്കു കുതിക്കുന്നു.പുലര്‍മയക്കത്തിന്റെ ആലസ്യത്തോടെ കവി തന്റെ ബെര്‍ത്തിലേക്ക് വീണ്ടും പായുന്നു.പൊടുന്നനെയതഅ പിന്‍വിളി !...........വണ്ടി നില്‍ക്കുന്നു.എന്താണ് റെയിലിലുരയുന്നിളം തളിര്‍മാംസം ................"അതാ ....ബാലനായിരുന്നു.
"ഒരു കൈക്കുടന്ന്ചുടുചോര ; തെല്ലകലെ നെടുകെ പിളര്‍ന്നു കളമുരളി.
ഇതിനിടയക്കായ് നാദമറ്റൊരോടക്കുഴല്‍ -
പൊളിപൊലെ കൈദൊര ദേഹം
സംസ്കൃവും പൗരണികവുമായ മൂലസ്രൊതസ്സിന്റെ സന്നിധ്യം ദര്‍ശിക്കാവുന്ന ൨൪ കവിതകള്‍ സമാഹരിച്ചിരിക്കുകയാണ് ഈ പുസ്ത്കത്തില്‍. മലയാള കവിതയില്‍ കേട്ട ഏറ്റവും ഹൃദ്യവും മുഴങ്ങുന്നതുമായ ശബ്‌ദങ്ങളില്‍ ഒന്നാണത്.
കവിക്ക സാക്ഷ്യം വഹിക്കേണ്ടിവരുന്ന കാലത്തിന്റെയും ദേശത്തിന്റേയും അവസ്ഥാവിശേഷങ്ങളൂടെ നേര്‍ക്കുള്ള പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്ന വാക്കുകള്‍ക്ക് മുഴക്കവും തിളക്കവുമുണ്ടാകണം.ആ കാല തന്ത്രമാണ് കവിയുടേത്. അത് പ്രഭാവര്‍മ്മയ്ക്ക് വശമാണ്.അവതാരികയില്‍ ഒ.എന്‍.വി.കുറുപ്പ് അഭിപ്രായപ്പെടുന്നു. ൧൯൯൬-ലെ വൈലോപ്പിള്ളി അവാര്‍ഡ് നേടിയ കൃതി.
ഒരു കല്‍ത്തുറുങ്കാണി ഹൃദയം;
ഇതില്‍ത്തളഞ്ഞൊടുങ്ങിപ്പോകുന്നല്ലോ
ജീവപരന്ത്യം സസ്നേഹം

2 comments:

മന്‍സുര്‍ said...

നന്‍മകള്‍ നേരുന്നു

neneka said...

ഇതു കഥയോ കവിതയോ?